വീടുകളിലെ ഒളിഞ്ഞുനോട്ടക്കാരനെ കണ്ടെത്താൻ വാട്സ്ആപ്പ് ഗ്രൂപ്പ് : കള്ളന്റെ കയ്യിലായിരുന്നോ ഭണ്ഡാരത്തിന്റെ താക്കോൽ…?!

കോഴിക്കോട് :രാത്രി വീടുകളിലേക്ക് മതില്‍ കയറി ഒളിഞ്ഞു നോട്ടം പതിവാക്കിയ ആള്‍ പിടിയില്‍.കോഴിക്കോട് കൊരങ്ങാട് സ്വദേശിയായ യുവാവാണ് പിടിയിലായത്.ഒളിഞ്ഞു നോട്ടക്കാരനെ പിടികൂടാനായി നാട്ടുകാർ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ്‌ അഡ്മിൻ ആണ് ഒടുവില്‍ കുടുങ്ങിയത്. പക്ഷേ പിടിയിലായ വ്യക്തി സ്ഥലത്തെ പ്രധാന പയ്യനായത് കൊണ്ട് ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

കുറച്ചു നാളായി കൊരങ്ങാട് പ്രദേശത്തെ വീടുകളില്‍ രാത്രി സമയത്ത് ശല്യം തുടങ്ങിയിട്ട്.രാത്രി എത്തുന്നയാള്‍ വീടുകളുടെ മതിലില്‍ വലിഞ്ഞു കയറി കിടപ്പു മുറിയില്‍ ഒളിഞ്ഞു നോക്കും.ഒന്നും രണ്ടും വീടുകളിലല്ല. ഒത്തിരി വീടുകളില്‍ ഒളിഞ്ഞു നോട്ടക്കാരൻ എത്തിയതോടെ നാട്ടുകാർ സംഘടിച്ചു. ചർച്ചയായി അന്വേഷണമായി. രാത്രി നാട്ടില്‍ ചിലർ കാവലിരിക്കാനും തീരുമാനിച്ചു. ഏകോപനത്തിനായി വാട്സാപ്പ് ഗ്രൂപ്പും ഒരുക്കി.കാവലിരിക്കുന്ന പ്രദേശവും മറ്റു വിവരങ്ങളും വാട്സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചു ദിവസങ്ങളോളം കാവലിരുന്നെങ്കിലും അന്നൊന്നും ഒളിഞ്ഞുനോട്ടക്കാരൻ ആ വഴിയേ എത്തിയില്ല. മനം മടുത്ത നാട്ടുകാർ ഒടുവില്‍ കാവലും തിരച്ചിലും നിർത്തി.
പിറകെ ഒളിഞ്ഞു നോട്ടക്കാരൻ വീണ്ടുമെത്തി.എന്നാല്‍ ഇക്കുറി ചിത്രം സിസിടിവിയില്‍ പതിഞ്ഞു.കഴിഞ്ഞദിവസം പ്രതി നാട്ടുകാരുടെ കൈയില്‍ പെട്ടതോടെ ചിത്രം മാറി. നാട്ടുകാരുടെ കൂടെ പ്രദേശത്ത് തെരച്ചിലിന് നേത്രത്വം നല്‍കിയ അതേ യുവാവ്. വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാള്‍ തന്നെ. ഗ്രൂപ്പുവഴി നാട്ടുകാരുടെ നീക്കം ഇയാള്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. കാവലിരിക്കുന്ന സ്ഥലവും തിരച്ചില്‍ നടക്കുന്ന സ്ഥലവും എല്ലാം മനസിലാക്കിയായിരുന്നു പ്രതിയുടെ നീക്കങ്ങള്‍. പക്ഷെ ഒടുവില്‍ കയറിയ വീട്ടില്‍ സിസിടിവി ക്യാമറ വെച്ച വിവരം മാത്രം അറിഞ്ഞില്ല. ഇതോടെ കുടുങ്ങി. എന്നാല്‍ ഇപ്പോള്‍ ആർക്കും പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *